Thursday, August 29, 2013

No clearance yet for airport, Sonia tells Sugathakumari

Congress president Sonia Gandhi has written to poet Sugathakumari that the Union Ministry of Environment and Forests (MoEF) has not yet cleared the proposed airport project at Aranmula. The project has been put on hold by the Minister due to several representations received from NGO activists and eminent citizens, the letter said.
 Ms. Sugathakumari said she had received a letter in this regard from Dhiraj Srivastava, private secretary to Ms. Gandhi, on Tuesday. KGS Group, promoters of the private airport project, had earlier claimed to have procured all requisite clearances.
The letter, dated August 21, says that “the project has been strongly recommended by the Government of Kerala, and the establishment of the greenfield airport at Aranmula was also mentioned in the President’s address to both Houses of Parliament in the beginning of the year.” The Minister had assured the detractors that no action would be taken till all facts were verified, it said. “The MoEF has sought clarifications from the State government vide letter No. 10-51/2010-IA-III, dated July 17 and 18, 2013.”
Welcoming the Congress president’s prompt response to the memorandum filed by the Joint Action Council (JAC), Ms. Sugathakumari called for the former’s immediate intervention to save the remaining paddy land and wetland in Kerala so as to maintain the country’s food security.

CONCERN

Mr. Sugathakumari, who is also the chairperson of the Joint Action Council campaigning against the private airport, which requires large-scale conversion of paddy land and wetland in Aranmula expressed deep concern over the firm stand adopted by the State government in support of the “anti-people and anti-nature” project.
She said the government as well as the MoEF should clarify why the Legislative Committee on Environment chaired by Congress MLA C.P. Mohammed had opposed the airport project.
She alleged that the so-called expert committee report submitted to the State government as well as the MoEF was a “manipulated desk-top report” managed by certain vested interests. The report not even mentioned the vast expanse of paddy land and wetland in Aranmula, she alleged.
Ms. Sugathakumari said the ongoing agitation to save Aranmula was a struggle to protect the remaining paddy land and wetland in the State. She said scientists had already cautioned against alarming groundwater depletion due to wanton land conversion across the State.
The poet said eminent persons such as V.R. Krishna Iyer, K.P.S. Menon, religious leaders, scientists, social activists, and 73 of the 140 MLAs in the Assembly had signed the JAC memorandum submitted to the Prime Minister against the Aranmula airport project.

Courtesy : The Hindu, August 28

Thursday, August 22, 2013

ആറന്മുള എംഎല്‍എ കേസ്‌ ദുരുദ്ദേശ്യപര്യം: കുമ്മനം രാജശേഖരന്‍


ആറന്മുള വള്ളസദ്യയുടെ ഉദ്ഘാടനവേളയില്‍ എംഎല്‍എയായ കെ. ശിവദാസന്‍ നായരുടെ ഷര്‍ട്ട്‌ കീറിയത്‌ സംബന്ധിച്ച്‌ വധോദ്യമത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത പോലീസ്‌ നടപടി ദുരുദ്ദേശ്യപരവും കേട്ടുകേള്‍വി ഇല്ലാത്തതുമാണ്‌. ഒരേ സംഭവത്തിന്റെ പേരില്‍ രണ്ട്‌ കുറ്റത്തിന്‌ രണ്ട്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്ത്‌ മനഃപൂര്‍വ്വം നിരപരാധികളായവരെ കുടുക്കുകയും പീഡിപ്പിക്കുകയുമാണ്‌. വയര്‍ലെസ്‌ സെറ്റ്‌ നശിപ്പിച്ചുവെന്നാരോപിച്ച്‌ ആദ്യം എടുത്ത കേസില്‍ ഷര്‍ട്ട്‌ കീറിയ സംഭവം പോലീസ്‌ പറയുന്നില്ല. നാല്‍മണിക്കൂറുകള്‍ക്ക്‌ ശേഷം ശിവദാസന്‍ നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ വധോദ്യമത്തിന്‌ മറ്റൊരു കേസ്‌ എടുത്തത്‌. എംഎല്‍എയുടെ ഒരു ഷര്‍ട്ട്‌ കീറിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കുകയും വധോദ്യമവും ആരോപിച്ച്‌ നീണ്ട 22 ദിവസം എട്ട്‌ പേരെ ജയിലില്‍ അടച്ചു.


കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തു. ഇത്‌ മനുഷ്യാവകാശ ധ്വംസനവും നിയമചരിത്രത്തില്‍ ആദ്യ സംഭവവുമാണ്‌. നിയമത്തെയും പോലീസിനെയും സര്‍ക്കാരിനെയും ദുരുപയോഗം ചെയ്ത്‌ തന്റെ പ്രതിയോഗികളെ തെരഞ്ഞെടുപിടിച്ച്‌ പകവീട്ടുകയും ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തെ എങ്ങനെയും തകര്‍ക്കുകയുമാണ്‌ എംഎല്‍എയുടെ ലക്ഷ്യം. ഒരു ഷര്‍ട്ട്‌ കീറിയ കേസില്‍ ഇത്രയേറെ വാശിയും കാര്‍ക്കശ്യവും കാട്ടുന്ന പോലീസ്‌ തങ്ങളുടെ സ്റ്റേഷന്‍ പട്ടാപ്പകല്‍ അക്രമിക്കുകയും ജനമൈത്രി പോലീസ്‌ സ്റ്റേഷന്‍ എന്ന ബോര്‍ഡ്‌ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ എന്തുകൊണ്ട്‌ ഒരു നടപടിയും സ്വീകരിക്കുന്നില്ല? ആറന്മുള സമരസമിതി നേതാക്കളുടെ വീടുകള്‍ തകര്‍ത്തവര്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നു. അന്തസ്സും അഭിമാനവും ഒരു എംഎല്‍എയ്ക്ക്‌ മുന്നില്‍ അടിയറവയ്ക്കുന്ന നിലയിലേക്ക്‌ പോലീസ്സേന നാണംകെട്ട രീതിയില്‍ തരം താഴുന്നത്‌ ലജ്ജാകരമാണ്‌. നാടിനും പോലീസിനും അപമാനമാണ്‌. പി.സി ജോര്‍ജ്ജ്‌ എംഎല്‍എയെ നടുവഴിയില്‍ തടഞ്ഞ്‌ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ്സുകാരെക്കുറിച്ച്‌ ശിവദാസന്‍ നായരും പോലീസും സ്പീക്കറും എന്തെ ഒന്നും മിണ്ടുന്നില്ല?
ആറന്മുള വിമാനത്താവള വിരുദ്ധ സമരം പൂര്‍വ്വാധികം കരുത്തോടെയും ജനപങ്കാളിത്തത്തോടെയും തുടരുക തന്നെ ചെയ്യും. കള്ളക്കേസില്‍ കുടുക്കി സമരസേനാനികളെ ജയിലിലടച്ച്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്ന്‌ വ്യാമോഹിക്കേണ്ടതില്ല. എംഎല്‍എയും, എം.പിയും രാജ്യസഭാഉപദ്ധ്യക്ഷനും ആറന്മുളയെ വില്‍ക്കാനും ഒറ്റുകൊടുക്കാനും നേതൃത്വം നല്‍കിയവരാണ്‌. പുണ്യപമ്പാനദിക്കും ആറന്മുള ക്ഷേത്രത്തിനും തിരുവാറന്മുളയപ്പന്റെ പുത്തരിക്കണ്ടത്തിനും പളളിയോടത്തിനും വിനാശമുണ്ടാകുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഈ ജനപ്രതിനിധികളെ ആറന്മുളയിലെ പൊതുപരിപാടികളില്‍ അതിഥികളാക്കാന്‍ സമ്മതിക്കില്ല. ജനവികാരം മനസ്സിലാക്കി ചടങ്ങുകളില്‍ നിന്ന്‌ ഒഴിവായി മാറിനില്‍ക്കാന്‍ ഇവര്‍ സ്വയം തയ്യാറാവണം.

ആറന്മുള നെല്‍പ്പാടവും നീര്‍ത്തടവും നികത്തിക്കൊണ്ടുള്ള പദ്ധതിക്കുവേണ്ടി കോടികളുടെ വെട്ടിപ്പും തട്ടിപ്പും നടന്നിട്ടുണ്ട്‌. സരിത എസ്‌. നായരും ഈ ജനപ്രതിനിധികളും ചേര്‍ന്ന്‌ നടത്തിയ പണമിടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണം. പ്രത്യേകിച്ച്‌ എം.പിയായ ആന്റോ ആന്റണിക്കും സഹോദരനും എതിരെ കേരള കോണ്‍ഗ്രസ്‌ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതാണ്‌.
മൃതദേഹത്തില്‍ റീത്ത്‌ വച്ച്‌ അന്തിമോപചാരം അര്‍പ്പിച്ചശേഷം ആറന്മുളക്ഷേത്രത്തിന്റെ 18 പടിചവിട്ടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച എംഎല്‍എയുടെ നടപടി ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ പരിഹാര നടപടി സ്വീകരിക്കണം. തെറ്റിന്‌ ബോര്‍ഡ്‌ കൂട്ട്‌ നില്‍ക്കരുത്‌. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌.
മൂന്ന്‌ ജനപ്രതിനിധികള്‍ക്കെതിരായ ബഹിഷ്കരണ നടപടികള്‍ തുടരണമെന്നും പരിഹാരക്രിയകള്‍ വേണമെന്നുമുള്ള ആവശ്യമുന്നയിച്ച്‌ എല്ലാ പള്ളിയോടകരകളിലും വ്യാപകമായ പ്രചരണപരിപാടികള്‍ ആരംഭിക്കും.
പള്ളിയോട സേവാസംഘം ഈ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ കരകളോടൊപ്പം നില ഉറപ്പിക്കണം. ജനപങ്കാളിത്തത്തോടെ ആറന്മുള ജലോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിന്‌ എല്ലാവിധ പിന്തുണയും സഹായവും ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി വാഗ്ദാനം ചെയ്യുന്നു.

Friday, August 2, 2013

ആറന്മുള സംഭവത്തില്‍ സൂത്രധാരന്‍ പി.ജെ. കുര്യന്‍: കുമ്മനം


പത്തനംതിട്ട: കെ. ശിവദാസന്‍നായര്‍ എംഎല്‍എയെ മുന്നില്‍നിര്‍ത്തി ആറന്മുളയില്‍ കലാപവും രക്തച്ചൊരിച്ചിലുമുണ്ടാക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഗൂഢാലോചന നടത്തിയതിന്‌ വ്യക്തമായ തെളിവുകളുണ്ടെന്നും ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും ആറന്മുള പൈതൃകഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആറന്മുള ക്ഷേത്രത്തില്‍ വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങിലേക്ക്‌ നിര്‍ബന്ധപൂര്‍വ്വം പി.ജെ. കുര്യന്‍ ശിവദാസന്‍നായരെ തള്ളിവിടുകയായിരുന്നു. കുര്യന്റെ ഗൂഢലക്ഷ്യം ആറന്മുള ക്ഷേത്രത്തില്‍ പോലീസ്‌ ഇടപെടലും തുടര്‍ന്ന്‌ സംഘട്ടനവും രക്തച്ചൊരിച്ചിലുമായിരുന്നു. ഇത്‌ സംഭവിക്കാത്തതിലുള്ള കടുത്ത നിരാശമൂലമാണ്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പോലീസിനെ കുറ്റപ്പെടുത്തുന്നത്‌. വേണ്ടത്ര പോലീസ്‌ ഇല്ലാതിരുന്നെന്നും സംരക്ഷണം ലഭിച്ചില്ലെന്നും എംഎല്‍എയും പരാതിപ്പെടുന്നു. നൂറുകണക്കിന്‌ പോലീസിന്റെ സംരക്ഷണയില്‍ ക്ഷേത്രത്തില്‍ വിളക്ക്‌ കൊളുത്തണമെന്നും ഭക്തജനങ്ങളുമായി ഏറ്റുമുട്ടലുണ്ടാകണമെന്നും വള്ളസദ്യ അലങ്കോലപ്പെടണമെന്നും ഈ നേതാക്കള്‍ ആഗ്രഹിച്ചു. ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്വം പൈതൃകഗ്രാമകര്‍മസമിതിയുടെ തലയില്‍ കെട്ടിവച്ച്‌ പുതിയൊരു പ്രചാരതന്ത്രം ആവിഷ്കരിക്കാമെന്നും വിമാനത്താവളവിഷയത്തെ വഴിതിരിച്ച്‌ വിടാമെന്നും കരുതിയിരുന്നു. പക്ഷേ പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങള്‍ നടന്നത്‌. സംഭവമുണ്ടായ ഉടനെ കുര്യന്‍ കോഴഞ്ചേരിയില്‍ പ്രത്യക്ഷപ്പെട്ടതിലും പോലീസിനെ മാത്രം കുറ്റപ്പെടുത്തിയതിലും എംഎല്‍എയെ കെജിഎസ്‌ ഗ്രൂപ്പ്‌ എംഡി സന്ദര്‍ശിച്ചതിലും ദുരൂഹതയുണ്ട്‌.

ആറന്മുള സംഭവത്തിന്റെ സൂത്രധാരനായിരുന്നു കുര്യന്‍. പോലീസും ഭക്തജനങ്ങളും തമ്മിലൊരു സംഘട്ടനം ഉണ്ടാകാതെ പോയതില്‍ ഈ നേതാക്കള്‍ക്ക്‌ അതിയായ കുണ്ഠിതമുണ്ട്‌. ക്ഷേത്രത്തിനുള്ളില്‍ സാധിക്കാതെ വന്ന അക്രമപ്രവര്‍ത്തനങ്ങള്‍ പുറത്ത്‌ നടത്തി പകരംവീട്ടാന്‍ ഗുണ്ടാസംഘത്തെ ഈ നേതാക്കള്‍ നിയോഗിച്ചിരുന്നു. അവരാണ്‌ പോലീസ്സ്റ്റേഷനും കര്‍മസമിതി നേതാക്കളുടെ വീടുകളും ബോര്‍ഡുകളും അക്രമിച്ചത്‌. മൂവിക്യാമറാ ദൃശ്യങ്ങള്‍ നോക്കിയാണ്‌ ശിവദാസന്‍നായരെ തടഞ്ഞവരെ കണ്ട്പിടിച്ച്‌ അറസ്റ്റ്‌ ചെയ്തതെന്ന്‌ പറയുന്ന പോലീസ്‌ നേതാക്കളുടെ വീടും പോലീസ്സ്റ്റേഷനും ആക്രമിച്ചവരെ വീഡിയോദൃശ്യങ്ങള്‍ വഴി കണ്ടുപിടിക്കുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

ജൂലൈ 31ന്‌ വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ശിവദാസന്‍നായര്‍ എംഎല്‍എ എത്തിയത്‌ മരണവീട്ടില്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാണ്‌. അന്തരിച്ച ഇലന്തൂര്‍ വലിയപരിയാരം പുളിവേലില്‍ താഴേപ്പുരയില്‍ മണിയമ്മയുടെ വീട്ടില്‍ രാവിലെ 10.30ന്‌ എംഎല്‍എ എത്തി.


അന്തിമോപചാരം അര്‍പ്പിച്ചശേഷം നേരെ ആറന്മുളക്ഷേത്രത്തില്‍ എത്തുകയായിരുന്നു. 11 മണിക്ക്‌ ക്ഷേത്രം ദേവസ്വം ഓഫീസില്‍ ഇരുന്നശേഷം ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. ഇത്‌ ക്ഷേത്രാചാരങ്ങളുടെ ലംഘനമാണ്‌. വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക്‌ കൊളുത്താന്‍ എംഎല്‍എ തള്ളിക്കയറിയത്‌ മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കാനായിരുന്നുവെന്ന്‌ വ്യക്തമാണ്‌. ഭക്തജനങ്ങളില്‍ നിന്നും പ്രതിഷേധം സ്വാഭാവികമായി ഉണ്ടായതാണ്‌. എംഎല്‍എ ക്ഷേത്രദര്‍ശനം നടത്തിയതിനെയോ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെയോ ആരും തടഞ്ഞിട്ടില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി അഡ്വ.കെ. ഹരിദാസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Thursday, August 1, 2013

കുമ്മനം രാജശേഖരൻ -- സംഭവങ്ങള്‍ക്കുത്തരവാദി ശിവദാസന്‍ നായര്‍:---


പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ വച്ച്‌ വള്ളസദ്യയുടെ ഉദ്ഘാടനവേളയില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദി ശിവദാസന്‍ നായര്‍ എംഎല്‍എ ആണെന്ന്‌ ആറന്മുള പൈതൃകഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനെതിരെ ഉണ്ടായിട്ടുള്ള ശക്തമായ ജനകീയ പ്രതിഷേധം മൂലം പൊതുജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ എംഎല്‍എ മനഃപൂര്‍വ്വം പ്രകോപനമുണ്ടാക്കി വള്ളസദ്യ അലങ്കോലപ്പെടുത്താനും മുതലെടുപ്പു നടത്താനുമാണ്‌ ക്ഷേത്രത്തിലെത്തിയത്‌. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക്‌ പള്ളിയോടസേവാസംഘം എംഎല്‍എയെ ക്ഷണിച്ചിട്ടില്ല. വിളക്കുകൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കുവാനുള്ള ശ്രമം ഭക്തജനങ്ങളില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കി. അതിനെ തെല്ലും വകവയ്ക്കാതെ വിളക്കുകൊളുത്തുവാന്‍ എംഎല്‍എ ശ്രമിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം.

വിമാനത്താവള പദ്ധതി ആറന്മുളയെയും ക്ഷേത്രത്തെയും പമ്പാനദിയെയും വിനാശകരമായി ബാധിക്കുമെന്ന ശക്തമായ ജനാഭിപ്രായത്തെ മാനിക്കാന്‍ എംഎല്‍എ നാളിതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടാണ്‌ ആറന്മുള വള്ളംകളിയും വള്ളസദ്യയും മറ്റുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളില്‍നിന്നും എംഎല്‍എയെ ഒഴിവാക്കിയത്‌. ഈ തീരുമാനം പള്ളിയോടസേവാസംഘവും പോലീസും എംഎല്‍എയെ അറിയിച്ചിരുന്നതുമാണ്‌. പക്ഷേ അതൊന്നും അദ്ദേഹം വകവച്ചില്ല.

വിമാനത്താവളപ്രശ്നത്തില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ എംഎല്‍എ ആസൂത്രിതമായി ചില കരുനീക്കങ്ങള്‍ മുന്‍കൂട്ടി നടത്തിയ ശേഷമാണ്‌ ക്ഷേത്രത്തിലെത്തിയത്‌. ക്ഷേത്രത്തിനുപുറത്ത്‌ ഒരു സംഘം ഗുണ്ടകള്‍ സംഘടിച്ചു നിന്നിരുന്നു. എംഎല്‍എയെ വിളക്കുതെളിയിക്കുന്നതില്‍നിന്നും ജനങ്ങള്‍ തടഞ്ഞുവെന്ന വാര്‍ത്ത പരന്നതോടെ അക്രമികള്‍ ആയുധങ്ങളുമായി പ്രകടനം നടത്തി. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. ആറന്മുള പൈതൃകഗ്രാമകര്‍മസമിതി പ്രസിഡന്റ്‌ പി. ഇന്ദുചൂഡന്‍ തുടങ്ങിയ നേതാക്കളുടെ വീടും കര്‍മസമിതി ഓഫീസും പോലീസ്‌ സ്റ്റേഷനും ആക്രമിച്ചു. എംഎല്‍എയുടെ നടപടികളും അക്രമപ്രവര്‍ത്തനങ്ങളും ആസൂത്രിതമായിരുന്നുവെന്ന്‌ വ്യക്തം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.