Sunday, February 23, 2014

അമരക്കാരന് വള്ളം കളിയുടെ നാട്ടില്‍ സ്നേഹോഷ്മളമായ വരവേല്‍പ്പ്

മലയാളക്കരയുടെആത്മാഭിമാനത്തിന്റെ കൊടിയടയാളംആയി മാറിക്കഴിഞ്ഞ ആറന്മുളയില്‍ എത്തിയ ആര്‍ എസ് എസ് സംസ്ഥാന അദ്ധ്യക്ഷന്‍ പി ഇ ബി മേനോന് ഹൃദ്യമായ വരവേല്‍പ്പ്. സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം നിന്ന് ആറന്മുളയില്‍തങ്ങി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന നേതാക്കളുമായി അദ്ദേഹം ഭാവി പരിപാടികളെ പറ്റി കൂടിയാലോചനകള്‍ നടത്തി. എത്രയോ കാലങ്ങളായി കടുത്ത വെല്ലുവിളികള്‍ നേരിട്ട് യുദ്ധരംഗത്തുള്ള പ്രവര്‍ത്തകരുമായി ആര്‍ എസ് എസ് അമരക്കാരന്‍ വിവിധ മേഖലകളെപറ്റി സംവദിച്ചപ്പോള്‍ അവര്‍ക്ക് അത് ആവേശമായി. സായാഹ്നത്തില്‍ വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തില്‍ പങ്കുകൊണ്ട അദ്ദേഹം സമാപനസമ്മേളനത്തിന്റെ അദ്ധ്യക്ഷതവഹിച്ചു.

സത്യാഗ്രഹത്തിന്റെ പതിമൂന്നാം ദിവസംവീട്ടമ്മമാരുടെതായിരുന്നു സമരം. പന്തലില്‍ നിറഞ്ഞുകവിഞ്ഞ ഭൂരിപക്ഷം സ്ത്രീകളുടെകൂട്ടായ്മയില്‍ ജാതിമതരാഷ്ട്രീയ വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരു പൈതൃകഗ്രാമംനടത്തുന്ന ഈ സമരത്തില്‍ കേരളം മുഴുവന്‍ ഒരു മനസ്സോടെ ഒത്തു ചേരുകയാണ് എന്നദ്ദേഹം പറഞ്ഞു. ആറന്മുളയുടെ സന്ദേശം കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഇതൊരു പ്രാദേശിക പ്രശ്നമായി മാത്രം കാണാന്‍ ആവില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിശ്ചയദാര്‍ട്യത്തിന്റെ, സ്ത്രീ ശക്തിയുടെ മുന്നില്‍ സര്‍ക്കാര്‍തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന്, അതിനു സമയംസമാഗതം ആയി കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. 



ആറന്മുളയില്‍ രംഗത്തുള്ളത് എല്ലാ പാര്‍ട്ടികളുടെ ഒരു വിപുലശ്രേണി സംഘടനകളുടെയും, വ്യക്തികളുടെയും കൂടായ്മ ആണ് അതില്‍ സി പി എം, ആര്‍ എസ് എസ് എന്നീ സംഘടനകള്‍ ഒന്നിച്ചു ഉണ്ടെന്നത് മറുഭാഗം ഓര്‍ക്കണം എന്ന് സി പി എം നേതാവും സമിതി സംയോജകനും ആയ എ പദ്മകുമാറിന്റെ സ്വാഗത പ്രസംഗത്തിലെ വാക്കുകളെ അദ്ദേഹം പിന്തുണച്ചു. രാഷ്ട്രീയ കേരളം പ്രതീക്ഷയോടെ കാണുന്ന യുവ നേതൃനിര, സി പി എം നേതാവും എം പി യും ആയ ഡോ. ടി എന്‍ സീമ, ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍, സി പി എം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ആര്‍ എസ് എസ് സേവ പ്രമുഖ് കെ കൃഷ്ണന്‍കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്ത സമാപന യോഗത്തില്‍ മുഴുവന്‍ സമയം പങ്കെടുത്തശേഷം ആണ് പി ഇ ബി മേനോന്‍ വേദിവിട്ടത്.

നിയമ ലംഘനങ്ങളുടെ പരമ്പരയാണ് ആറന്മുള വിമാനത്താവള പദ്ധതി - കടന്നപ്പള്ളി രാമചന്ദ്രന്‍



നിയമ ലംഘനങ്ങളുടെ പരമ്പരയാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍  കാണുന്നത്. ഭക്ഷണവും, കുടിവെള്ളവും, കിടപ്പാടങ്ങളുമാണ് ഒരു ജനതയുടെ അടിസ്ഥാന ആവശ്യമെന്നും വികസനത്തിന്‍റെ പേരില്‍ ജീവിതം ഇല്ലായ്മ ചെയ്യുന്ന സമീപനം എതിര്‍ത്തു തോല്പ്പിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു
കൊണ്ട് മുന്‍മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ സംസാരിച്ചു.

ബി.ജെ.പി യുടെ ആറന്മുള നിയോജക മണ്ഡലം പ്രസിഡണ്ട്‌ അശോകന്‍ കുളനട ആദ്യക്ഷത വഹിച്ചു. അഡ്വ. ആര്‍ ശരത്ചന്ദ്ര കുമാര്‍ സ്വാഗതം പറഞ്ഞു. ബിജെപി യുടെ സംസ്ഥാന സെക്രട്ടറി അഡ്വ.
നാരായണന്‍ നമ്പൂതിരി ആശംസാ പ്രഭാഷണവും നടത്തി
പ്രശസ്ത രാഷ്ട്രീയ നിരൂപകനും പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേര്‍സ് പ്രസിഡണ്ടും ആയ അഡ്വ. എ ജയശങ്കര്‍ മുഖ്യ പ്രഭാഷണവും നടത്തി

വികസനം എന്നത് വിമാനത്താവളത്തിന്‍റെയും ഗോള്‍ഫ് കോഴ്സുകളുടെയും രൂപത്തിലാണ് ഇപ്പോള്‍  നടക്കുന്നത്. ആശാസ്ത്രീയമായ വികസന സങ്കല്പങ്ങള്‍ ആണ് ഇവിടെ ഉള്ളത്. താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് ജനപ്രധിനിധികളെ പറഞ്ഞു പറ്റിക്കുന്നതെന്നും ആറന്മുളയില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്
നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരം ആണെന്നും മൂലധന ശക്തികള്‍ എങ്ങനെ ഒരു ഗ്രാമത്തെ ഇല്ലാതാക്കുന്നു എന്ന് ഇവിടെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.              

Thursday, February 20, 2014

നമുക്കിനി വികസിപ്പിക്കാൻ കടൽ മാത്രം - കവി കുരീപുഴ ശ്രീകുമാർ

വികസന ഭ്രാന്തിന്റെ ഭീഷണി നിലനില്ക്കുന്ന ആറന്മുളയിൽ സ്വയ രക്ഷയ്ക്കായി സത്യാഗ്രഹം നടത്തുന്ന പന്തലിൽ കാവ്യാർച്ചനയുമായി എത്തിയത് മലയാളത്തിന്റെ പ്രിയങ്കരൻ ആയ കവി കുരീപുഴ ശ്രീകുമാർ. അപചയം ബാധിച്ച വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുന്ന കവി ഏറ്റുപാടിയത്‌ നോവുന്ന മലയാളി മനസ്സിന്റെ ഉത്ക്കണ്ടകൾ. അനിയന്ത്രിതമായി നാടൊട്ടുക്ക് കോണ്‍ക്രീറ്റ് നിറയ്ക്കുമ്പോൾ, എല്ലാ ഗ്രാമങ്ങളും വികസിച്ചു പട്ടണങ്ങൾ ആകുമ്പോൾ നമുക്കിനി കടൽ മാത്രമേ വികസിക്കാതെ ഉള്ളു എന്ന് കവി. അത് ആറന്മുളയുടെ മനസ്സുകൂടിയാണ്, പമ്പയുടെ കരയിൽ പ്രകൃതി ഇനിയും അത്രയൊന്നും ആക്രമിക്കപ്പെടാത്ത ശാ ലീനമായ, പുരാതനമായ, ഒരു തുരുത്തായി ക്ഷേത്ര ഗ്രാമം. അവർ അവിടെയും വരുകയാണ്. നന്മയുടെ മനസ്സുകൾ  ഇവിടെ ഒന്ന് ചേരണം.  വള്ളപ്പാട്ടിന്റെ താളം നെഞ്ചേറ്റിയ ആറന്മുളയുടെ സായാൻഹം കവിതയുടെ ഉൾക്കരുത്തിൽ ബലവത്താകുകയായിരുന്നു. ആറന്മുള സത്യാഗ്രഹം കേരള ചരിത്രത്തിലെ പ്രധാന സമരങ്ങളില്‍ ഒന്നാകുകയാണ് ഈ  സമരം വിജയികേണ്ടത് കേരളത്തിന്‍റെ ഭാവിക്ക് അനിവാര്യം ആണ് എന്ന് കുരീപുഴ ശ്രീകുമാര്‍ പറഞ്ഞു.
രാവിലെ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ അനിശ്ചിത കാല സത്യാഗ്രഹ സമരം
എട്ടാം ദിവസം പ്രൊ. എസ് സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ജനവികാരം തെല്ലും മാനിക്കാതെ തന്നിഷ്ട്ടം നടത്തുന്ന ഭരണാധികാരികള്‍ നിലവിലുള്ള ജനാധിപത്യത്തെപറ്റി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കറുത്തപണത്തിന്‍റെ ശക്തികള്‍ക്ക് മുന്പില്‍ ഒരു മഹത് സംസ്കാരത്തെയും ഭുമിയെയും അടിയറവുവെയ്ക്കാന്‍ തയ്യാറാകുന്നത് ലജ്ജാകരമെന്നു കേരള നദി സംരക്ഷണസമതി സംസ്ഥാന സെക്രെട്ടറി പ്രൊഫ. സീതാരാമന്‍ അഭിപ്രായപെട്ടു. മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനായ വി.എന്‍ ഗോപിനാഥന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളെകുറിച്ചു ചിന്തിക്കാതെ നിയമവ്യവസ്ഥയെകുറിച്ചു അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ജനദ്രോഹപരമായ നടപടികള്‍ ആറന്മുളയില്‍ സീകരികുന്നതെന്ന്, നദി മരിച്ചാല്‍ ജനജീവിതം താറുമാറാകുമെന്നു ,  അദ്ധ്യക്ഷത വഹിച്ച നദി സംരക്ഷണ സമതി സംസ്ഥാന വൈസ്പ്രസിഡന്‍റ് വി എന്‍ ഗോപിനാഥ പിള്ള പറഞ്ഞു. 
ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി സംയോജകന്‍ പി ആര്‍ ഷാജി സ്വാഗതം ആശംസിച്ചു. അദ്ദേഹം സ്ഥലം എം എൽ എ യും മറ്റും സമരത്തെ പറ്റി  ഉയർത്തുന്ന പ്രാദേശികതാ വാദം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് പറഞ്ഞു. അന്താരാഷ്ട്ര വിമാന താവളം ആറന്മുളക്കാർക്ക് മാത്രം സഞ്ചരിക്കാൻ ആണ് എന്ന് ബഹുമാനപ്പെട്ട   എം എൽ എ കരുതുന്നതായി തോന്നുന്നു. അതുമായി വന്ന വ്യക്തികൾ, ഉമ്മൻ ചാണ്ടി ഉൾപ്പെടെ,  ആറന്മുളക്കാർ ആണെന്നും അദ്ദേഹം കരുതുന്നു. ഇത്ര അപക്വം ആയ നിലപാടുകൾ എടുക്കുന്ന ഒരു വ്യക്തി ജനപ്രതിനിധി ആയതു ആറന്മുളയുടെ ദൌർഭാഗ്യം ആണ്. അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല, ദുർവാശിയും, ക്ഷുദ്രമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ആണ് ഇത് ചെയ്യിക്കുന്നത് എന്ന് ആറന്മുളക്കാർക്ക് അറിയാം. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല.  ചരിത്രാതീതമായ ഈ ക്ഷേത്രം മദ്ധ്യ കാലഘട്ടങ്ങൾ മുതൽ രേഖപെടുത്തപെട്ടിട്ടുണ്ട്  ആറന്മുള ഭാരതത്തിലെ പുരാതന പ്രസിദ്ധമായ നൂറ്റി എട്ടു
വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് എന്നും, അത് അറുപത്തിനാല് മഹാ ഗ്രാമങ്ങളിൽ ഒന്നാണ് എന്നും. അത്  ഈ പറയുന്നവർ  ഒക്കെ മനസ്സിലാക്കണം, ഇനിയും അറിയില്ലെങ്കിൽ.  അതിനെ ലക്‌ഷ്യം വെക്കുന്നവർ ഇതൊക്കെ അറിഞ്ഞവർ തന്നെ, പലരും അവരുടെ ആയുധങ്ങൾ ആകാൻ നിന്ന് കൊടുക്കുന്നു എന്ന് മാത്രം.
കേരള കര്‍ഷകസംക്ഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി മുണ്ടപ്പള്ളി തോമസ്‌, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, പ്രൊഫ്‌ കുസുമംതോമസ്‌, ഏലൂര്‍ ഗോപിനാഥ്, രാമചന്ദ്രന്‍ കിടങ്ങൂര്‍, കേരളാ യൂണിവേഴ്സിറ്റി മുന്‍ ചെയര്‍മാന്‍ വി.വിനോദ്, പ്രമുഖ കര്‍ഷകന്‍ എം.കെ പാപ്പന്‍, എന്നിവര്‍ സത്യഗ്രഹികളെ അഭിസംബോദന ചെയ്തു സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ സമര സമതിപ്രവര്‍ത്തകരും സംസ്ഥാന നദി സംരക്ഷണ സമതി അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കെടുത്തു. 

Tuesday, February 18, 2014

ഇത്പരാജയപെടാന്‍പാടില്ലാത്ത സമരം – ഐഷ പോറ്റി ആറന്മുളയില്‍

ആറന്മുളയില്‍ നടക്കുന്നത്പരാജയപ്പെടാൻപാടില്ലാത്ത ഒരു സമരം ആണെന്ന്  ഐഷപോറ്റി എംഎല്‍എ. സ്വന്തംവീടുംനാടുംസംസ്കാരവും വിശ്വാസങ്ങളും ഒക്കെ ആക്രമിക്കപെടുമ്പോള്‍സ്വയരക്ഷക്ക് ഉള്ളസമരമാണിത്. ആറന്മുളവിമാന താവളവിരുദ്ധ ഏകോപന സമിതിയുടെ ഏഴാംനാള്‍ സത്യാഗ്രഹത്തിന്റെ ഉദ്ഘാടന പ്രസംഗംനടത്തുകയായിരുന്നു ഐഷ പോറ്റി.ആറന്മുളയുടെ സംസ്കാരവും, ഭൂമിയും വെള്ളവും വള്ളപാട്ടിന്റെ താളവും വില്‍പ്പനയ്ക്കുള്ളതല്ല എന്നും അവര്‍ തുടര്‍ന്നു.       


ഇവിടെഒരുസ്വകാര്യ കമ്പനി ധിക്കാര പൂര്‍വ്വം ഒരു നാടിന്റെ വിശ്വാസത്തെ ആകെ തന്നെ വൃണപ്പെടുത്തുന്ന നടപടികള്‍ എടുക്കുമ്പോള്‍, പരിസ്ഥിതിയെ തന്നെ താറുമാറാക്കാന്‍ ഭരണകൂടം കൂട്ട് നില്‍ക്കുന്ന വിരോധാഭാസം ആണ് കാണാന്‍കഴിയുന്നത്‌. കേരള സംസ്കാരത്തിന്റെ പ്രധാന ബിംബങ്ങളില്‍ ഒന്നാണ് ആറന്മുള വള്ളം കളിയുംമഹാ ക്ഷേത്രവും എന്നിരിക്കെ അതിനെ പറ്റി ഇങ്ങിനെ പറയാന്‍ ഇവര്‍ക്ക് തന്റേടം എങ്ങിനെ വന്നു എന്നത് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. അപ്പോളാണ് ആറന്മുള വിമാന താവളം നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും എന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ യുടെ പ്രസ്താവന.

കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കൊക്കെ അതീതമായി, മറ്റു എല്ലാ ഭേദ ഭാവങ്ങള്‍ക്കും അതീതമായി, കേരളമൊട്ടാകെ ഒറ്റ കെട്ടാകുന്നകാഴ്ചയാണ് നാം കാണുന്നത്, തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ഒക്കെ തന്നെ ഇതിനെതിരെ എന്തിനുംതയ്യാറായി ബഹുഭൂരിപക്ഷം രംഗതെത്തികഴിഞ്ഞു എന്നത് ഒരു താക്കീതാണ്. ഈ സമരത്തില്‍ ഏതു പോരാട്ടത്തിനും പൂര്‍ണ്ണ മനസ്സോടെ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും, എന്റെ പ്രസ്ഥാനം ഉണ്ടാവും  എന്ന് ഐഷ പോറ്റി ഉയര്‍ന്ന കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.



അദ്ധ്യക്ഷപ്രസംഗത്തില്‍പത്തനംതിട്ട മുന്‍കലക്ടര്‍ ടി ടി ആന്റണി കുടി വെള്ളം മുട്ടിക്കുന്ന ഈ പദ്ധതി തടഞ്ഞില്ലെങ്കില്‍ ഒരു വിപത്താകും സംഭവിക്കുക എന്ന് പറഞ്ഞു. കുടി വെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റം ആയി പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ ആറന്മുളയില്‍ ഭരണകൂടം തന്നെ പ്രതി സ്ഥാനത്തു വരുന്നു. കേരളം ഒരു ഭൂ മാഫിയയുടെ പിടിയിലാണ്, അവര്‍ക്ക്    രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു അവിഹിത കൂട്ടുകെട്ട് ഉണ്ട് എന്ന്, അതിനെ എതിര്‍ക്കണം എന്ന് ആന്റണി പറഞ്ഞു. നീതി പൂര്‍വ്വം ആയ നിരവധി നടപടികളിലൂടെ പത്തനംതിട്ട ജില്ലയ്ക്കു പ്രിയങ്കരന്‍ആണ് ഈമുന്‍കളക്ടര്‍.. ആറന്മുള വിമാന താവള പദ്ധതി ഗുരുതരം ആയപാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് ആരംഭത്തില്‍ തന്നെ താന്‍ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്. അഡ്വ ഹരിദാസ്‌, എ പദ്മകുമാര്‍ തുടങ്ങിയ പ്രമുഖര്‍ സത്യഗ്രഹ സമരത്തിനു അഭിവാദ്യം അര്‍പ്പിക്കുവാന്‍ എത്തി.  

എഴാം നാള്‍ സത്യഗ്രഹത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് നിന്ന്
കേരള സ്ത്രീവേദിയുടെ പ്രവര്‍ത്തകര്‍ എത്തിയത്  ആറന്മുളയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം ആയി.  മാധ്യമ പ്രവര്‍ത്തക പാര്‍വതിദേവി, മേഴ്സി അലക്സാണ്ടര്‍,  തുടങ്ങിയവര്‍ നയിച്ച സ്ത്രീ വേദി പ്രവര്‍ത്തകര്‍ പ്രകൃതി സ്നേഹത്തിന്റെ നടന്‍ പാട്ടുകളും പെണ്കരുത്തിന്റെ മുദ്രാവാക്യങ്ങളുമായി മുഴുവന്‍ ദിവസം സത്യഗ്രഹികള്‍ക്കൊപ്പം ചിലവഴിച്ചു. ദേശീയ അവാര്‍ഡു നേടിയ ബാല ചലച്ചിത്ര താരം മിനോണ്‍ വേദിയില്‍ സത്യഗ്രഹികള്‍ക്കൊപ്പം തന്റെ സ്നേഹം പങ്കു വെച്ച് സംസാരിച്ചു. 

ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ്‌ കെ പി സോമന്‍, എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ്‌ പ്രകാശ്‌ കുമാര്‍, വി എച് പി സംസ്ഥാന ട്രെഷരെര്‍ കെ പി നാരായണന്‍, ആര്‍ എസ് എസ് സംഘ ചാലക് അഡ്വ പി കെ രാമചന്ദ്രന്‍, കെ കെ ശിവാനന്ദന്‍, സുനിത ബാലകൃഷ്ണന്‍, ഭാര്‍ഗ്ഗവന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഓമല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആണ് എഴാം ദിവസത്തെ പരിപാടികളില്‍ പ്രധാനമായി ഉണ്ടായിരുന്നത്.          

   

Sunday, February 16, 2014

സത്യാഗ്രഹ പന്തലിൽ പടയണി ഉറഞ്ഞു തുള്ളിയപ്പോൾ


കൊയ്ത്തുത്സവങ്ങളുടെ നിറച്ചാർത്തുമായി പടയണി അരങ്ങേറിയപ്പോൾ കാടു കയറിയ പുഞ്ച പാടങ്ങളുടെ കരയ്ക്ക്‌ പുതു ജീവൻ. ആറന്മുള വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ സത്യാഗ്രഹ പന്തലിൽ തപ്പ് കൊട്ടി യക്ഷിയമ്മ താള ഭംഗിയിൽ നിറഞ്ഞാടി. തങ്കമ്മ പൊടിയമ്മ എന്നിവർ പാടിയ കൊയ്ത്തു പാട്ടും പുതുമയായി. സത്യാഗ്രഹ വേദിയിൽ ആറാം ദിവസം പൈതൃക ഗ്രാമം അതിന്റെ പൈതൃക കലകൾ അവതരിപ്പിക്കാൻ കൂടി തീരുമാനിക്കുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും.


ചൂട്ടു തെളിച്ചു വള്ളപ്പാട്ട് പാടി അവരെ നാട്ടുകാർ സ്വീകരിച്ച് ആനയിച്ചപ്പോൾ പഴയ പടയോട്ടങ്ങളുടെ, ഗതകാല പ്രൌഡികളുടെ, പുളക ചാർത്ത്, ഓർമ്മകൾ വീണ്ടും. നെല്ലും പൊന്നും തരാൻ പ്രാർത്ഥിച്ചിരുന്ന ഉർവ്വരതയുടെ ദേവതകൾ, ജനങ്ങളുടെ അശ്രദ്ധ മൂലം വയലുകൾ അനാഥം ആയി, ഇനി ഈ കാവും കുന്നും വയലും കൂടി നശിച്ചാൽ എവിടെ പോകും എന്ന് ചോദിക്കുമ്പോൾ എല്ലാവരും അന്യോന്യം നോക്കി. ശത്രു നിഗ്രഹം കഴിഞ്ഞ ഭദ്രയുടെ തീക്കണ്ണ് തണുപ്പിക്കാൻ ഭൂതഗണങ്ങൾ നൃത്തം ആടിയെന്ന ഐതിഹ്യം.
ഓതറ പുതുക്കുളങ്ങര പടയണി സംഘം സജികുമാർ ആശാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഈ ക്ഷേത്ര കലയിൽ രതീഷ്‌, വൈശാഖ് എന്നിവർ കോലം കെട്ടി, തപ്പും പാട്ടും ആയി രമേശ്‌ കുമാർ,സാജൻ, ശ്യാം, വിഷ്ണു, തുടങ്ങിയവർ പിന്നണി നല്കി.

രാവിലെ വിവിധ പാർട്ടി പ്രവർത്തകർക്കൊപ്പം എടത്വ
പഞ്ചായത്ത്‌ അംഗങ്ങളും പ്രകടനം ആയി സത്യാഗ്രഹ വേദിയിൽ എത്തി. പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റ്‌ റവ.ഫാ. മാത്യൂസ്‌ വാഴക്കുന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ജനപക്ഷം പ്രസിഡന്റ്‌ കെ രാമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

ഈ പദ്ധതി പ്രകൃതി വിരുദ്ധം ആണ്, സാമൂഹ ദ്രോഹം ആണ്, മനുഷ്യത്വ രഹിതം ആണ് എന്ന് ഫാ. മാത്യൂസ്‌ പറഞ്ഞു. മതവും മതവിരുദ്ധതയും അല്ല ആറന്മുളയിൽ വിഷയം എന്നു, സംസ്കാരത്തെയും ജീവിതത്തെയും വിൽക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കെ ജി എസ് ഗ്രൂപ്പ്‌ ന്റെ സാമ്രാജ്യം ബൈബിൾലെ ബാബേൽ കൊട്ടാരം പോലെ തകരും എന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദീ തട സംസ്കാരം എന്ന നിലയില ഞാനും ഹിന്ദു തന്നെ. ഒരു തികഞ്ഞ മതേതര വാദി എന്ന നിലയിൽ നിങ്ങൾക്കൊപ്പം ഈ ദുഷ്ട ലാക്കോടെ ഉള്ള പദ്ധതിക്ക് എതിരെ ഞാനുണ്ടാവും എന്നും തന്റെ. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. മാത്യൂസ്‌ പറഞ്ഞു.

കേരളീയ സംസ്കൃതിയുടെ വിളനിലം ആയ, പുണ്യ ഭൂമിയായ ആറന്മുളയിൽ കെ ജി എസ എന്ന ഈ വിമാന താവള കമ്പനിക്ക്‌ തുടരാൻ യാതൊരു യോഗ്യതയും ഇല്ല അവരെ ഇവിടെ നിന്ന് പറഞ്ഞയക്കെണ്ടതുണ്ട എന്ന് കെ രാമൻ പിള്ള പറഞ്ഞു. ശബരിമല തീർഥാടകരെ വരെ കാരണം ആയി കാട്ടിയ ഈ പദ്ധതി സമാനതകൾ ഇല്ലാത്ത ഐക്യം സൃഷ്ടിച്ചപ്പോൾ ഇവിടെ വിജയം ഉറപ്പാകുകയാണ്.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹ്യ സംഘടനകൾ
എന്നിവയെ പ്രതിനിധീകരിച്ചു നേതാക്കൾ സംസാരിച്ചു. വത്സമ്മ മാത്യു, ശരത് ചന്ദ്രകുമാർ, (സി പി ഐ), പ്രസാദ്‌ എം ഭാസ്കർ (ബി ജെ പി ), ഉഷ ജി നായർ (സി പി എം ), മുരളീധര കുറുപ്, കെ പി സോമൻ, മണികുട്ടൻ ചെലെക്കാട്, തുടങ്ങിയവര സംസാരിച്ചു. ചന്ദ്രമോഹൻ, ആറന്മുള വിജയകുമാർ, ജയമാധവ് മാധവശേരിഎന്നിവർ കവിതകൾ ആലപിച്ചു.   

 സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത പൈതൃക ഗ്രാമ കർമ്മ സമിതി വർക്കിംഗ് പ്രസിഡന്റ്‌  അഡ്വ. ഹരിദാസ്  കുന്നുകൾ ഇടിക്കാൻ ആവശ്യപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട്  അത് പോലെ ഒരു കുന്ന് നിർമ്മിക്കാൻ താങ്കള്ക്ക് കഴിയുമോ എന്ന് ചോദിച്ചു.  അടുത്ത കാലത്തായി ഒരു തരം വികസന മാഫിയ ഭ്രാന്തൻ പദ്ധതികളുമായി ഇറങ്ങുകയാണ്, അവർക്ക് സാമാന്യ ബുദ്ധിപോലും നഷ്ട്ടപ്പെട്ട അവസ്ഥയാണ്. ആറന്മുളയിൽ അവർക്ക് അന്താരാഷ്ട്ര വിമാന താവളം പോയിട്ട്
ഒരു മുട്ടുസൂചി പോലും കൊണ്ടുവരാൻ അനുവദിക്കില്ല. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ, നിയമ വാഴ്ചയുടെ, അടിസ്ഥാന സങ്കല്പ്പങ്ങളെ തന്നെ ഇവിടെ ചോദ്യം ചെയ്തിരിക്കുകയാണ്. നീതി ബോധത്തിന്, നിയമങ്ങൾക്ക്, പുല്ലുവില കൽപ്പിച്ച്, ഭൂമി വാങ്ങി കൂട്ടുക, ഒരു നദി തന്നെ മണ്ണിട്ട്‌ നികത്തുക, അതിനെതിരെനടപടി എടുത്ത മിടുക്കരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുക. നിയമലംഘനം നടത്തി നേടിയ, രേഖകൾ ഇല്ലാത്ത മിച്ചഭൂമി, സ്വന്തം പേരിൽ ആക്കി മാറ്റുക. ഇങ്ങിനെ നിയമ ലംഘനങ്ങളുടെ ഒരു പരമ്പര ആണ് ആറന്മുള കണ്ടത്, ജനങ്ങൾ എങ്ങിനെ പ്രതികരിക്കും എന്ന് ഇപ്പോൾ പറയാൻ ആവില്ല, അഡ്വ. ഹരിദാസ്‌ പറഞ്ഞു.                                    
ശ്രീ എ  പദ്മകുമാർ, സ്വാഗതവും, ശ്രീ ജോസഫ്‌ നന്ദിയും പറഞ്ഞു.

Saturday, February 15, 2014

ആറന്മുള, സുധീരന്‍ മുന്നോട്ടു വരണം, വമ്പന്‍പദ്ധതികളുടെ ചാലകശക്തിപണംഎന്ന് സാറ ജോസഫ്‌


കേരളത്തിലെ ജനകീയ സമരങ്ങളില്‍ എന്നും ജനപക്ഷത്തു നിന്നിട്ടുള്ള വി എം സുധീരന്‍ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കണം എന്നും ആറന്മുള വിമാന താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും പ്രമുഖ സാഹിത്യകാരി സാറാ ജോസഫ്‌ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട വിമാന താവള പദ്ധതിയ്ക്കെതിരെ ആറന്മുളയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ പരിപാടിയില്‍ അഞ്ചാം ദിവസത്തെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സാറാ ജോസഫ്‌.

ആറന്മുളയില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം ആണ് ഹനിക്കപെടുന്നത്, സ്വന്തം വീടിനും, ഭൂമിക്കും, സംസ്കാരത്തിനും മേലുള്ള ഈ കടന്നു കയറ്റത്തിന് സുധീരന്‍ കൂട്ട് നില്‍ക്ക്കില്ല എന്ന് കരുതുന്നതായി സാറ ജോസഫ്‌ പറഞ്ഞു. ഇന്ന് വമ്പന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക്പലരും തിരക്ക് കൂട്ടുന്നത്‌ അതില്‍ നിന്നുള്ള സാമ്പത്തിക ലാഭം നോക്കിയാണ് എന്ന് വ്യക്തമാണ്. മൂലധന ശക്തികള്‍ ജന താത്പര്യങ്ങള്‍ നോക്കാറില്ല, പക്ഷെ കേരളത്തില്‍ എത്രയോ ജനകീയ സമരങ്ങള്‍ വിജയിച്ച പാരമ്പര്യം ഉണ്ട്, അനീതിയ്ക്കെതിരെ പോരാടുന്നആറന്മുളയിലെ ജനങ്ങള്‍ക്കൊപ്പം എന്നും താനുമുണ്ടാകും എന്ന് അവര്‍ ഉറപ്പു നല്‍കി.

സമ്മേളനത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക,
കോഴിക്കോട്   അന്വേഷി പ്രസിഡന്റ്‌ കൂടിയായ, കെ അജിത ഒരു വികൃതം ആയ വികസന സങ്കല്പം ആണ് അടുത്തിടെയായി ടൂറിസം എന്ന പേരില്‍ കേരളത്തില്‍ അരങ്ങേറുന്നത് എന്ന് പറഞ്ഞു. സ്ത്രീ, മദ്യം, ആര്‍ഭാടം തുടങ്ങിയ വയാണ് അതിന്റെ കാതല്‍. അന്താരാഷ്ട്ര വിമാന താവളവും അനുബന്ധ പദ്ധതികളും വഴി ആറന്മുളയില്‍ ലക്‌ഷ്യം വെയ്ക്കുന്നത് മറ്റൊന്നല്ല. ഹോം സ്റ്റേ എന്ന പേരില്‍  പണത്തിനായി ടൂറിസ്റ്റുകളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്ന രീതി കേരളത്തില്‍ വ്യാപകം ആയി കഴിഞ്ഞു. ഇതിന്റെ സംസ്കാരികം ആയ അപചയം തായ് ലാന്‍ഡ്‌ പോലുള്ള മറ്റു രാജ്യങ്ങളില്‍ പ്രകടം ആണ്, കുത്തക മൂലധന ശക്തികളും, രാഷ്ട്രീയ പ്രമുഖരും മാഫിയ സംഘങ്ങളും കുരുന്നു പെണ്‍കുട്ടികളെ പോലും ചൂഷണം ചെയ്യുന്ന ഇത്തരം വികസനം ഈ പരിപാവനം ആയ മണ്ണില്‍ കടക്കാന്‍ അനുവദിക്കരുത് എന്നും അജിത ആഹ്വാനം ചെയ്തു.

ആറന്മുളയില്‍ നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന്‍റെ അഞ്ചാം ദിവസം സായാഹ്ന്നത്തില്‍ പന്തലില്‍ എത്തിയ സാറാ ജോസഫിനെയും കെ അജിതയെയും ആറന്മുള പ്രദേശത്തെ പാരമ്പര്യം അനുസരിച്ച് വള്ളപാട്ട് പാടി ആണ് നാട്ടുകാര്‍ സ്വാഗതം ചെയ്തത്.

അഞ്ചാം ദിവസ സത്യാഗ്രഹ പരിപാടി കവയിത്രി കണിമോള്‍ഉദ്ഘാടനം ചെയ്തു. ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ ഇടപ്പാവൂര്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആറന്മുളയില്‍ നടക്കുന്നത് ഒരു കുരുക്ഷേത്ര യുദ്ധം തന്നെയാണെന്നുംഇവിടെ അധര്‍മ്മത്തെ ചെറുത്തു തോല്പ്പിക്കെണ്ടതുണ്ട് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മുഖ്യ പ്രഭാഷണം നടത്തിയ എ ഐ സി സി അംഗം അഡ്വ. ഫിലിപ്പോസ് തോമസ്‌ പരിസ്ഥിതിയും, വിശ്വാസങ്ങളും, നിലനില്‍പ്പ്‌ തന്നെയും അപകടത്തില്‍ ആക്കുന്ന ആറന്മുള വിമാനതാവള പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് അഭ്യര്‍ഥിച്ചു. അക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകൃതിയ്ക്ക് വേണ്ടി കവിത ചൊല്ലിയും, ജനങ്ങളുടെ ഹൃദയ നൊമ്പരം പങ്കു വെച്ചും യുവകലാസാഹിതി പ്രവര്‍ത്തകര്‍ ആറന്മുള സത്യഗ്രഹത്തില്‍ ഒത്തു ചേര്‍ന്നു. സെക്രട്ടറി ഇ എം സതീശന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ബി ഇന്ദിര, ഷീല രാഹുല്‍, ആതിര ബാലചന്ദ്രന്‍, നളിനി ടീച്ചര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഗിരിജ ദേവി, അല്‍ഫോന്‍സ്‌ ജോയ്, കെ ബിനു, ശാരദ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ചാം ദിവസ പരിപാടികളില്‍ സി പി ഐ ജില്ല സെക്രട്ടറി പി പ്രസാദ്‌,  ബി ജെ പി ജില്ല വൈസ് പ്രസിഡന്റ്‌ വി എസ് ഹരിഷ് ചന്ദ്രന്‍, സി പി എം ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍ അജയ കുമാര്‍, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, സി പി ഐ എം
ജില്ല കമ്മിറ്റി അംഗം കെ എം ഗോപി, തുടങ്ങിയവര്‍ പങ്കെടുത്തു. 

ചെറിയനാട് കരയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രസാദം വിതരണം ചെയ്തു ദിവസത്തെ സത്യാഗ്രഹ സമരം ധന്യമാക്കി. കേരള സംസ്കാരത്തിന്റെ പ്രധാന തായ് വേര് തന്നെ ആക്രമിക്കപെടുമ്പോള്‍ അത് കണ്ടിരിക്കില്ല എന്നും, ഇന്ന് പ്രകൃതി തന്നെ രോഗാതുരം ആകുമ്പോള്‍ രോഗാണുക്കളുടെ റോള്‍ ആണ് പല രാഷ്ട്രീയക്കാര്‍ക്കും എന്നും കര നാഥന്മാര്‍ വിലയിരുത്തി.

Friday, February 14, 2014

കേരളത്തിന്‌ പ്രതീക്ഷ നൽകി ആറന്മുള

അനീതികൾകണ്ടു മടുത്ത കേരളത്തിന്‌ പ്രതീക്ഷയുടെഒരു  പുതിയ അദ്ധ്യായം ആകുകയാണ് ആറന്മുള.  കേരളം ഒട്ടുക്കു നിന്ന് ആറന്മുളയിൽ എത്തുന്ന, പിന്തുണ അറിയിക്കുന്ന, എല്ലാവരും ഒറ്റ മനസ്സാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ വിമാനതാവളവിരുദ്ധ സത്യാഗ്രഹവേദി സാക്ഷ്യം വഹിക്കുന്നത് കടുത്ത നിലപാടുകൾക്കുള്ള ആഹ്വാനങ്ങൾക്ക്‌ കൂടിയാണ്.    പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാട്,  ഭൂമിയെ അമ്മയായി കണ്ട ഒരു നാട്, അടുത്ത കാലത്ത്  ആരും ചോദ്യം ചെയ്യാനില്ല എന്ന ഭാവത്തിൽ ജീവൻ ദായിനിയായ പ്രകൃതിക്ക് മേൽ നടക്കുന്ന ആക്രമണങ്ങൾ കേരളത്തിന്റെ മക്കൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. ആറന്മുള ഒരു തുടക്കം ആകുകയാണ്. അത് അപേക്ഷയുടെ സ്വരം അല്ല, ശക്തിയുടെ ഭാഷയാണ്, താക്കീതാണ്. അതൊരു ഗ്രാമ വിശുദ്ധിയുടെ ഭാവ പകർച്ചയാണ്.

ആറന്മുള വിമാനതാവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന
സത്യാഗ്രഹത്തിൽ എല്ലാവരും അത് തന്നെയാണ് പറഞ്ഞത്. അധിനിവേശാനന്തര കേരളം വൈദേശികം ആയ ഭ്രാന്തൻ വികസന സ്വപ്നങ്ങൾ കുടഞ്ഞു കളയുകയാണ്, തങ്ങൾക്ക് എന്താണ് വേണ്ടതെന്ന്, എന്താണ് വേണ്ടാത്തത് എന്ന് ഉറക്കെ പറയുകയാണ്‌.. അതൊരു തുടക്കം ആണ്. ജാതി, മത, കക്ഷി രാഷ്ട്രീയതിനെല്ലാം അതീതമായി ഉള്ള കൂട്ടായ്മയാണ് ആറന്മുളകാണുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം അലയടിക്കുന്ന പിന്തുണ അതാണ്‌ കാട്ടിതരുന്നത്.


കേരളത്തിന്റെ പ്രകൃതിയുടെ വേദന നെഞ്ചേറ്റിയ കവയിത്രി സുഗതകുമാരി പീഡിതയാകുന്ന പാപനാശിനി പമ്പയുടെ കരയിൽ ഏറ്റെടുത്തിരിക്കുന്നത് ചരിത്ര ദൗത്യം തന്നെയാണ്.      ഇവിടെ ഈ സമരത്തിന്‌ പിന്നിൽ അണിനിരന്നിട്ടുള്ള പ്രസ്ഥാനങ്ങളും വ്യക്തികളും ജീവൻനൽകാൻ മടിക്കുന്നവർ അല്ല എന്ന്, അത് ബന്ധപ്പെട്ടവർ തിരിച്ചറിയണം എന്ന് ഏകോപന സമിതി കോ ഓര്ടിനെറ്റർ, സി പി എം നേതാവും മുൻ എം എൽ എ യുമായ, എ പദ്മകുമാർ പറയുമ്പോൾ അത് കേരളത്തെ സ്നേഹിക്കുന്നവർ പൂർണ്ണ മനസ്സോടെ ഉള്കൊള്ളുകയാണ്. അത് നാളത്തെ കേരളം എങ്ങിനെയാവണം, എന്നതിന്റെ മാർഗ്ഗരേഖ വരച്ചിടുകയാണ്. കേരളം ഒട്ടാകെ ആറന്മുളകൾ ഉദിച്ചുയരും എന്ന് മുൻ  മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞതും അതെ അർത്ഥത്തിൽ തന്നെ.

ഈ മണ്ണിന്റെ ശത്രുക്കൾ ആരെന്നുതിരിച്ചറിയുകയാണ് കേരളം. അകത്തും പുറത്തും അവരുണ്ട്,
സ്വാർത്ഥതയുടെ, കാപട്യത്തിന്റെ ആസുര ശക്തികൾ. അവർ പല ഭാഷകളിൽ, പല ഭാവങ്ങളിൽ, പല തലങ്ങളിൽ കിനാവള്ളി പിടി മുറുക്കുകയായിരുന്നു. അത് ഒന്നൊന്നായി അഴിയാൻ തുടങ്ങുന്നു. ഹിന്ദു സംഘടനകളും, പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്ട്ടികളും, കലാ, സാംസ്കാരിക പ്രവർത്തകരും എല്ലാം ഭേദ ചിന്തകൾ മറന്ന് ഈ മണ്ണിനു വേണ്ടി ഒത്തു ചേരുമ്പോൾ ആറന്മുള മുന്നോട്ടു വെയ്ക്കുന്നത് ഒരു ധർമ്മ സമരം തന്നെ യാണ്. ഈ മലയും കാവും അരുവികളും വയലേലകളും പമ്പ നദിയും വിശ്വാസങ്ങളും ഒക്കെ ആയുള്ള പാരസ്പര്യം ആണ് നമ്മുടെ പൈതൃകം എന്ന്, അതിനു തകർച്ച ഉണ്ടായാൽ അത് അടുത്ത തലമുറയോട് ചെയ്യുന്ന കൊടിയ പാതകം ആവുമെന്ന്, എന്ത് വില കൊടുക്കേണ്ടി വന്നാലും അതനുവദിക്കില്ല എന്ന് ആർ എസ് എസ് പ്രാന്ത പ്രമുഖ് ഗോപാലൻകുട്ടി മാസ്റ്റർ പറയുമ്പോൾ അത് ഭൂമി ദേവിയുടെ വാക്കാകുന്നു.       


അത്യാർത്തിയുടെ കഴുകൻ കണ്ണുകൾ നോട്ടമിടുന്ന, കൊത്തികീറുന്ന, കേരളത്തിന്റെ പ്രകൃതി, അത് കണ്ടു നെഞ്ചുരുകികരയുന്ന ഇന്നാട്ടുകാർ. അധിനിവേശം പുതിയ വേഷങ്ങളിൽ ചുറ്റിനും അദൃശ്യമായ വേലികെട്ടുകൾ നിർമ്മിaക്കുമ്പോൾ, അതിനു മാന്യത ലഭിക്കുമ്പോൾ,  തടയിടാൻ ആവാതെ അമ്പരന്നു നില്ക്കുന്ന നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ. സ്വന്തക്കാരും ശത്രു പാളയത്തിൽ കൂലി പട്ടാളം ആയി മാറുമ്പോൾ അവർക്ക് പ്രതികരിക്കാൻ പോലും ആവാതെ മരവിച്ചു നില്ക്കേണ്ടി വരുന്നു. അവിടെ ആറന്മുള പുതിയൊരു മാതൃക മുന്നോട്ടു വെച്ച് കഴിഞ്ഞു. വരുന്ന നാളുകൾ എങ്ങോട്ടാണ് നീങ്ങുക എന്നതു് ഇപ്പോൾ പറയാൻ ആവില്ല. ശത്രുക്കൾ തിരിച്ചറിയപ്പെട്ടു കഴിഞ്ഞു.                


പ്രകൃതി രമണീയം ആയ, പൈതൃക സമ്പത്തുകളുടെ ഈറ്റില്ലം ആയ, ആത്മാഭിമാനം
തീറേഴുതാൻതയ്യാറല്ലാത്ത ആറന്മുള ഒരു പ്രതീകം ആണ് എന്ന് ശ്രീമതി സുഗതകുമാരി പറയുമ്പോൾ അതിനു ഒരുപാട് മാനങ്ങൾ ഉണ്ട്. ഇക്കഴിഞ്ഞ രണ്ടര വര്ഷത്തോളം ആയി കടുത്ത പരീക്ഷണങ്ങൾ നേരിട്ട് കൊണ്ട് സമരത്തിന്‌ നേതൃത്വം നൽകുന്ന ആറന്മുള  പൈതൃക ഗ്രാമ കർമ്മ സമിതിയുടെ ചുക്കാൻ പിടിക്കുന്ന കുമ്മനം രാജശേഖരനും അദ്ദേഹത്തോടൊപ്പം കർമ നിരതരായ സമര ഭടന്മാരും ഒരു പുതിയ കേരളത്തിന്‌ തുടക്കം ഇട്ടു കഴിഞ്ഞു. സ്വാതന്ത്ര്യാനന്തര കേരളം ആറന്മുളയെ ഉറ്റു നോക്കുകയാണ്. ഇവിടെ മോചനത്തിന്റെ കാഹളം മുഴങ്ങുകയാണ്. 


നാടൊട്ടുക്കുള്ള വിവിധ പഞ്ചായത്തുകളിൽ നിന്ന് എത്തുന്ന സത്യഗ്രഹികൾ, വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, കലാകാരന്മാർ, പ്രകൃതി സ്നേഹികൾ ഒക്കെ ഒരു പുതിയ കേരളത്തിന്‌ കർമഭടന്മാർ ആകുന്നതിനു തയ്യാറായി തന്നെയാണ് മുന്നോട്ടു വന്നിരിക്കുന്നത്. സമീപ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും
അത്ഭുതാവാഹം ആണ്. ആറന്മുളയുടെ ഓരോ തുടിപ്പും അവിടെയെല്ലാം പ്രതിധ്വനിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. ദിവസങ്ങൾ കഴിയും തോറും ജനകീയ അടിത്തറ വിപുലം ആയി കൊണ്ടിരിക്കുന്ന ആറന്മുള വിമാന താവള വിരുദ്ധ സമരം നാടൊട്ടുക്ക് അനീതികൾക്കെതിരെ പുതിയ ജന മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്ന് ഉറപ്പാണ്.
ജീവൻ നിലനിർത്തുന്ന പ്രകൃതിയോടുകാട്ടുന്ന കൊടും ക്രുരതകൾ, നാടിന്റെ തനതു സംസ്കാരത്തിനും ജനങ്ങൾക്കും തരിമ്പും വില കൽപ്പിക്കാത്ത കരാളമായ പുതിയ ഭരണകൂടത്തോട് ആറന്മുളപറയുന്നത് ഇനി ക്ഷമിക്കില്ല എന്ന് തന്നെയാണ്. ജന രോഷത്തിന്റെ മല വെള്ളപാച്ചിൽ തുടങ്ങിയാൽപമ്പയുടെ കരയിൽഎന്തൊക്കെ കട പുഴകും എന്ന് പ്രവചിക്കാൻ ആവില്ല.                                                                                         

Tuesday, February 11, 2014

ആറന്മുള - ഉമ്മൻ ചാണ്ടി ഉത്തരം പറയണം എന്ന് മുല്ലക്കര രത്നാകരൻ

ആറന്മുളയിൽ വിമാനതാവളം പണിയാൻ ആവശ്യം എന്ന്പറയുന്ന കോടികളുടെഒരംശം ചിലവഴിച്ചാൽ ഇവിടെയുള്ള പുഞ്ച പാടങ്ങൾ കൃഷി യോഗ്യം ആക്കാം എന്നിരിക്കെ അതിൽ സർക്കാരിനു താത്പര്യം ഇല്ലാത്തത് എന്താണെന്നു മുല്ലക്കര രത്നാകരൻ 
എം എൽ എ  ചോദിച്ചു. ആറന്മുള വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച സത്യാഗ്രഹ സമരം ഒന്നാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിനും ഭക്ഷണത്തിനും അല്ല പ്രത്യുത പണത്തിനാണ്‌ ഉമ്മൻ ചാണ്ടി പ്രാമുഖ്യം നൽകുന്നത് എന്നും, അതുകൊണ്ടാണ് അദ്ദേഹം ഈ വിമാന താവള കമ്പനിയുടെ വക്താവ് ആയത്, മുൻ കൃഷി മന്ത്രി കൂടിയായ മുല്ലക്കര പറഞ്ഞു. 

ഇപ്പോൾ തന്നെ ജനങ്ങൾ  വെള്ളത്തിന്‌ നെട്ടോട്ടം ഓടുകയാണ്, അപ്പോഴും ഉള്ള കുടിവെള്ള സ്രോതസ്സുകൾ നശിപ്പിക്കാൻ  ശ്രമിക്കുന്നത് മനസ്സിലാകുന്നില്ല.  മറ്റു സ്ഥലങ്ങൾ ഈ ജില്ലയിൽ തന്നെഉണ്ടായിട്ടും ആറന്മുള തന്നെ തിരഞ്ഞെടുത്തത് ദുരൂഹതകൾ ഉയർത്തുന്നു.
അടിയന്തിരമായി ആറന്മുള സന്ദർശിച്ച് വിമാന താവള വിഷയത്തിൽ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറാകണം, ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.  ആറന്മുളയിൽ നികത്തിയ നെൽവയലുകൾ പൂർവ്വ സ്ഥി തിയിൽ ആക്കണം എന്നും കൃഷി പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം എന്നും
മുല്ലക്കര ആവശ്യപെട്ടു. യോഗത്തിൽ ആർ എസ് എസ് സംസ്ഥാന കാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാവും, കുന്നും, പുഴയും വയലും ഒക്കെ ചേർന്ന   പ്രകൃതിയും മനുഷ്യനും ആയുള്ള പാരസ്പര്യം നഷ്ട്ടപെട്ടാൽ അടുത്ത തലമുറക്ക് ജീവിതം ദുസ്സഹം ആകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഗോപാലൻകുട്ടി മാസ്റ്റർ വിലയിരുത്തി. നിരവധി നിയമങ്ങൾ ലംഘിച്ചും, നടപടിക്രമങ്ങൾ പാലിക്കാതെയും മുന്നോട്ടു പോകുന്ന ആറന്മുള വിമാനതാവള പദ്ധതിനാടിൻറെ സുരക്ഷയ്ക്ക് തന്നെ ഭീഷണി ആണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പാവങ്ങൾക്ക് അർഹതപെട്ട മിച്ച ഭൂമി കുത്തകകൾക്ക് പതിച്ചു നല്കുന്ന ഫ്യുടൽ നടപടി ആണ് സർക്കാരിന്റെതെന്നു പൈതൃക ഗ്രാമ സംരക്ഷണ സമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.  ഇതിനെതിരെ നടക്കുന്ന ധര്മ്മ സമരമാണ് ഇതെന്നും ഈ സമരത്തിൽ എല്ലാ സുമനസ്സുകളും സഹകരിക്കണം എന്നും അദേഹം അഭ്യർഥിച്ചു.   

 യോഗത്തിൽ സംസാരിച്ച പരിസ്ഥിതി പ്രവർത്തകൻ ശ്രീരംഗനാഥൻ തന്നിഷ്ടത്തിന് നിയമങ്ങൾ

മാറ്റി മറിക്കുന്ന ആപത്കരം ആയ ഒരു സ്ഥിതി കേരളത്തിൽ വന്നിരിക്കുന്നത് ഗൌരവത്തോടെ കാണണം എന്ന് പറഞ്ഞു. ഐ എ എസ്സുകാർ, മന്ത്രിമാർ തുടങ്ങിയവരെ വിജിലൻസ് അന്വേഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമ ഭേദഗതികൾ നിശ്ശബ്ദം നദന്നിരിക്കുകയാണ്. വിമാന താവള കമ്പനി നടപടിക്രമങ്ങൾ ഒന്നും പാലിക്കുന്നില്ല, കള്ള രേഖകൾ ഉണ്ടാക്കി ആണ് അനുമതികൾ നേടുന്നത്, എന്നിട്ടും സർക്കാർ യാതൊരു നടപടികളും എടുക്കുന്നില്ല എന്നത് ദുസ്സൂചന ആണ്. ഐ എൻ എസ് ഗരുഡയുടെ പറക്കൽ പാതയെ ഈ വിമാനതാവളം ബാധിക്കുമോ എന്നതിനെപറ്റി ഇന്ത്യൻ നേവി ഇനിയും വ്യക്തമായ മറുപടി നല്കിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്‌, എന്നിട്ടും അനുമതി നല്കിയത് ഗൌരവത്തോടെ കാണണം എന്ന് ശ്രീരംഗ നാഥൻ തുടർന്ന് പറഞ്ഞു.      

ഹിന്ദു ഐക്യ വേദി ജനറൽ സെക്രട്ടറി ഇ എസ് ബിജു കുടി വെള്ളത്തിനായും ഭക്ഷണത്തിനായും വരും കാലങ്ങളിൽ കലാപങ്ങൾ ഉണ്ടാകാം എന്ന് ശാസ്ത്രജ്ഞർ പറയുന്നത് ചൂണ്ടി കാട്ടി. ഒരിക്കൽ സുലഭമായി ചക്കയും മാങ്ങയും നെല്ലും മീനും ഒക്കെ ഉണ്ടായിരുന്ന ഈ നാടിന്റെ ഇന്നത്തെ അവസ്ഥ കാണാതെ പോകരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭക്ഷണ വിലകയറ്റം സാധാരണ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലം ആയി ബാധിക്കുന്നുണ്ട്.  "ചക്കയും മാങ്ങയും ആറു മാസം, അങ്ങിനെ ഇങ്ങനെ ആറു മാസം" എന്ന മലയാള പഴമൊഴി നമ്മുടെ നാടിന്റെ ആ ഭക്ഷണ സമൃദ്ധിയെകൂടിയാണ് സൂചിപ്പിക്കുന്നത്, എല്ലാം നഷ്ടപെടുകയാണ്‌ എന്നും അതിനി അനുവദിക്കാൻ പാടില്ല.  തുടര്ന്ന അദ്ദേഹം വിമാന താവള പദ്ധതി ആപത്കരം ആയ പാഠങ്ങൾ ഇനിയും പഠിക്കാൻ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണം ആണെന്നും വിലയിരുത്തി. സര്ക്കാര് തന്നെഇത്തരം പദ്ധതികൾ കൊണ്ട് വരുമ്പോൾ ജനങ്ങൾ അതിനെ എതിർക്കേണ്ടതുണ്ട്.

സി പി ഐ - എം എൽ ജില്ല സെക്രട്ടറി ജോസഫ്‌ കെ ഐ, വിമാന താവള പദ്ധതിയെ തങ്ങൾ

തുടക്കത്തിൽ തന്നെ എതിർത്തവർ ആണ് എന്നും ഇന്നത്‌ ബഹുജന മുന്നേറ്റം ആയി മാറിയതിൽ സന്തോഷം ഉണ്ട് എന്നും പറഞ്ഞു. നാടൊട്ടാകെ നടക്കുന്ന പ്രകൃതിയ്ക്ക് മേലുള്ള വിധ്വംസക പ്രവർത്തനങ്ങൾ അമ്പരപ്പിക്കുന്നതാണ് എന്ന് പറഞ്ഞ അദ്ദേഹം ഈ സമരത്തിൽ എന്ത് വില കൊടുത്തും പങ്കെടുക്കും എന്നും, ഈ സമരം തോൽക്കാൻ പാടില്ലാത്ത സമരം ആണെന്നും പറഞ്ഞു. 
സമാപനസമ്മേളനത്തിൽ മുൻ ജൈവ വൈവിധ്യ ബോർഡ് ചെയർമാനും,  സലിം അലി ഫൌണ്ടേഷൻ ഡയറക്ടറും ആയ ഡോ. വി എസ് വിജയൻ സംസാരിച്ചു.   കുന്നും, പാടവും,  അന്യോന്യ ബന്ധമുള്ളവയാണ്, നദികൾ നാഡികൾ പോലെയാണ്, ഇതെല്ലം നശിപ്പിച്ചാൽ പിന്നെ ഈ നാട് ഉണ്ടാവില്ല. വിമാന താവളം പണിയണമെങ്കിൽ എത്രയോ കുന്നുകൾ ഇടിച്ചു നിരത്തേണ്ടി വരും. ഇവിടെയുള്ള ജന്തു സസ്യ വൈവിധ്യം പഠിക്കാതെ ആണ് ചെന്നയിൽ ഉള്ള എൻവിരോകേർ എന്ന കമ്പനി റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. 

പി പ്രസാദ്‌ (സി പി ഐ ), കെ കെ ശിവാനന്ദൻ (സി പി എം ), ടി ആർ അജിത്കുമാർ (ബി ജെ പി ), അഡ്വ. ജോർജ് വര്ഗ്ഗീസ് (ആർ എസ് പി), വി ഐ ബോസ് (റിപബ്ലികൻ പാര്ട്ടി) തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ സത്യാഗ്രഹികളെ അഭിസംബോധന ചെയ്തു.     രാവിലെ ആറന്മുള ക്ഷേത്രത്തിനു മുൻപിൽ ചരിത്രമുറങ്ങുന്ന പുത്തരിയാൽ തറയിൽ നിന്ന് 'കെ ജി എസ് കമ്പനി ആറന്മുള വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടാണ് സത്യാഗ്രഹികൾ പ്രകടനം ആയി പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എത്തിയത്. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം പഞ്ചായത്തും ആറന്മുള പഞ്ചായത്തും ചേർന്ന് നൂറോളം പ്രവർത്തകർ ആണ് ഒന്നാം ദിവസം പങ്കെടുത്തത്. 

Monday, February 10, 2014

Indefinite Satyagraha Inaugurated at Aranmula

Nallan, a veteran farm hand  lighting the lamp inaugurating the Satyagraha. Poet Sugathakumari, film star Suresh Gopi, CPM leader MA Baby, M Vijayakumar, former minister N K Premachandran, Bishop Geevargheese Mar Curiliose, RSS state General Secretary P Gopalan Kutty, Palayam Imam Shahir Moulavi, and others   
Witnessed by an august gathering of the most eminent persons of Kerala and thousands of people poet Sugathakumari gave an ultimatum that the proposed private airport project at Aranmula be summarily cancelled. Inaugurating the Indefinite Satyagraha she said that the Satyagraha will not end till the demand was met. With this the two-and-half year old agitation against the project at the famous temple village entered a crucial phase.

At Aikkara junction in Aranmula it was a wide spectrum of luminaries from across the state representing almost all political parties, various cultural organizations and movements. There were veteran Gandhian P Gopinathan Nair, Chairman of the Gandhi Peace Foundation, film star Suresh Gopi, CPM politburo member M A Baby, state General Secretary of the Rashtreeya Swayam Sevak Sangh, P Gopalan Kutty, former ministers M. Vijayakumar, Binoy Viswam, N K Premachandran and Mathew T Thomas,  state General Secretary of the BJP, K Surendran, among those present. The entire people of Kerala are with us, said Sugathakumari, adding that nothing short of the abandonment of the ill conceived project shall be acceptable. The declaration was greeted with applause by the people.

The program started with the singing of Valla Pattu, boat song, a part of the tradition in Aranmula for
auspicious occasions. This was followed by    lighting of the earthen lamp by two aged farm workers, Nallan and Kunjoonju, who were also facilitated. Talking at the event film star Suresh Gopi asked the state government now acting as middlemen for vested interests to see the writing on the wall, that the project be closed down without further damage. Taking the name of Lord Parthasarathy, deity of the ancient temple at Aranmula Suresh Gopi wondered how this project was planned at such a place and offered to join the Satyagraha.

P. Gopinathan Nair, Gandhian, pledged whole hearted support for the agitating people of Aranmula and offered to join the struggle. M A Baby, former minister when some of the project clearances were given, owned up that the then Left Front government committed a mistake and  they regretted the decision. This was echoed by the other ex-ministers. Talking at the occasion Bishop Geevarghese Mar Coorilios said that the airport project will be detrimental to the temple village and shall cause displeasure to the Lord Parthasarathi. Respecting the sentiments of the people it is only proper that the clearance be withdrawn. Shahir Moulavi, Imam of Palayam Mosque in Thiruvananthapuram, Aranmula Anti-Airport Coordination
Committee patron Kummanam Rajasekharan, and other speakers also called upon the government to give up the project in a heritage village.


A galaxy of activists, environmentalists and social workers from the length and breadth of Kerala assembled at Aranmula for the occasion and pledged their total support. Among those present were former Congress MLA Maleth Saraladevi, and Party leader Philippose Thomas, CPM district secretary K Anandagopan, CPI district secretary P Prasad, BJP district president T R Ajithkumar, CPM district secretariat member A Padmakumar and BJP national council member V N Unni. Coordinator P R Shaji and P Induchoodan also spoke.

Saturday, February 8, 2014

ഐതിഹാസിക സത്യാഗ്രഹത്തിന് ആറന്മുള ഒരുങ്ങുന്നു


തയ്യാറാകുന്ന സത്യാഗ്രഹ പന്തൽ 

അമൂല്യം ആയ പൈതൃകത്തെയും പ്രകൃതിയെയും വെല്ലുവിളിച്ച്  ആറന്മുളയെന്ന ക്ഷേത്ര ഗ്രാമത്തിൽ ഒരു ഭൂ മാഫിയ നടപ്പാക്കാൻ തുടങ്ങിയ രാഷ്ട്രാന്തര വിമാനതാവള പദ്ധതി അവിടെ നിന്ന്തുടച്ചു നീക്കുന്നതിന് അന്തിമ സമരം തുടങ്ങുകയാണ്. ഫെബ്രുവരി 10 ന് വൈകിട്ട് ആറന്മുള ഐക്കര ജങ്ഷൻ സാക്ഷ്യം വഹിക്കുക ഒരു ചരിത്ര നിമിഷത്തിനാവും.

ആറന്മുള വിമാനതാവളവിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഒരു കർഷക തൊഴിലാളിയും വരും തലമുറയ്ക്ക് വേണ്ടി ഒരു ബാലികയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന സത്യാഗ്രഹപരിപാടി  മലയാളി തനിമയുടെ വിശ്വരൂപ ദർശനം ആകുകയാണ്. ആറന്മുളയുടെ പുത്രിയും കവയിത്രിയും ആയ ശ്രീമതി സുഗതകുമാരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ, ജാതി, മത, ഭേദഭാവങ്ങൾ എല്ലാം മറന്ന് കേരളത്തിന്റെ പ്രകൃതിയെ, സംസ്കാരത്തെ, സംരക്ഷിക്കാൻ മലയാള മക്കൾ അണി ചേരുന്നു.

പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, ചലച്ചിത്ര താരം ഭരത് സുരേഷ് ഗോപി, എം എൽ എ മാരായ മുല്ലക്കര രത്നാകരൻ, എം എ ബേബി, മാത്യു ടി തോമസ്‌, ആർ എസ് എസ് പ്രാന്ത കാര്യവാഹ് പി ഗോപാലൻ കുട്ടി മാസ്റ്റർ, പൈതൃക ഗ്രാമ കർമ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കുന്നു. മുൻമന്ത്രിമാരായ എൻ കെ പ്രേമചന്ദ്രൻ, ബിനോയ്‌ വിശ്വം, ബി ജെ പി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ, പാളയം ഇമാം സഹീർ മൗലവി, വിവിധ ക്രൈസ്തവ സഭാ നേതാക്കൾ തുടങ്ങിയവരും സംബന്ധിക്കുന്നു.

വിവിധ പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങൾ, സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർടികൾ, തുടങ്ങിയവയെ പ്രതിനിധീകരിച്ച് കേരളം ഒട്ടാകെ നിന്ന് പ്രതിനിധികൾ എത്തി ചേരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്ന് പഞ്ചായത്ത്‌ അടിസ്ഥാനത്തിലും കേരളത്തിലെ കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് താലുക്ക് അടിസ്ഥാനത്തിലും ആണ് ഓരോ ദിവസത്തെയും  സത്യാഗ്രഹ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രകൃതിയ്ക്കും, ഒരു മഹാക്ഷേത്രത്തിനും, പൗരാണികം ആയ ഒരു സംസ്കൃതിയ്ക്കും ധാർഷ്ട്യത്തോടെ ഭീഷണിയുയർതിയ സ്വകാര്യ കമ്പനി ആറന്മുള വിടും വരെ സന്ധിയില്ലാ സമരത്തിനാണ്  ആറന്മുളയിൽ തുടക്കം കുറിക്കുന്നത്.     ,